Headlines

ഊണിനു പിന്നാലെ പഴങ്ങള്‍ അപകടമോ? പറയൂ ഈ ശീലങ്ങളോട് ഗുഡ്‌ബൈ.

| July 28, 2017 | Posted in

ചെറിയ മയക്കം, സിഗരറ്റ്, അല്ലെങ്കില്‍ ഒരു ചായ.. ഉച്ചഭക്ഷണത്തിന് ശേഷം നമ്മളില്‍ പലരുടേയും ശീലങ്ങളില്‍ ചിലതാണ് ഇവയൊക്കെ. എന്നാല്‍ നല്ലതെന്ന് തോന്നി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞാലോ? ഇതാ ഭക്ഷണത്തിനു ശേഷം നമ്മള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട അഞ്ച് ശീലങ്ങള്‍.
നോ ടു സ്‌മോക്കിംഗ്
ഭക്ഷണത്തിന് ശേഷം മാത്രമല്ല, പുകവലി എല്ലാക്കാലവും ആരോഗ്യത്തിന് ദോഷകരമാണ്. എന്നിരുന്നാലും ഭക്ഷണത്തിന് ശേഷമുള്ള പുകവലി ദഹനപ്രക്രിയയെ പൂര്‍ണമായും തകര്‍ക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പത്ത് സിഗരറ്റുകള്‍ ഒരുമിച്ച് വലിച്ചാലുണ്ടാവുന്നത്രയും ദോഷമാണ് ഭക്ഷണത്തിന് ശേഷം പുകവലിക്കുമ്പോള്‍ ഉണ്ടാവുന്നത്. പുകയിലയിലെ നിക്കോട്ടിന്‍ രക്തത്തിലെ ഓക്‌സിജനുമായി ലയിച്ച് ദഹനപ്രക്രികയയെ തകര്‍ക്കുന്നതിനൊപ്പം ആമാശയത്തില്‍ അസ്വസ്വസ്ഥത ഉണ്ടാക്കാനും ഇടവരുത്തും. പുകവലിക്കുന്നത് ശ്വാസകോശത്തില്‍ അര്‍ബുദബാധയ്ക്ക് വഴി തുറക്കുന്നതിനൊപ്പം ഭക്ഷണത്തിന് ശേഷം ഉടന്‍ ഉള്ള പുകവലി കുടലില്‍ അര്‍ബുധ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നുമാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 
ഊണിനു ശേഷം ചായ വേണ്ട
ഊണിനു ശേഷം ഒരു ചായ ചിലര്‍ക്കെങ്കിലും പതിവാണ്. രാത്രി ഭക്ഷണത്തിനു ശേഷമാണ് പലര്‍ക്കും ഇത് ഒഴിച്ചു കൂടാനാവാത്തതെങ്കിലും ഉച്ചയ്ക്ക് ചായ കുടിക്കുന്നവരും കുറവല്ല. ചായ നിങ്ങളുടെ ദഹനത്തെ ദോഷകരമായി ബാധിക്കുമെന്നു തന്നെയാണ് ഭക്ഷണത്തിനു ശേഷം ചായ ഒഴിവാക്കാന്‍ പറയുന്നതിലെ യുക്തിയും. ചായയിലേയും കാപ്പിയിലേയും രാസപദാര്‍ത്ഥങ്ങളുടെ അംശം ഭക്ഷണത്തില്‍ നിന്നും ലഭിച്ച ഇരുമ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ ഇട വരുത്തും. ക്ഷീണിച്ചിരിക്കുമ്പോള്‍ അത് മാറ്റാന്‍ വേണ്ടി മാത്രം ചായ കുടിക്കുന്നതാവും ആരോഗ്യത്തിന് ഉചിതം.
പഴങ്ങള്‍ ഒഴിവാക്കാം, ഭക്ഷണത്തിനു ശേഷം മാത്രം
ഫൈബറിന്റെ അംശം കൊണ്ടും ഇരുമ്പിന്റേയും പ്രോട്ടീന്റേയും കാത്സ്യത്തിന്റേയും അംശം കൊണ്ടും പഴങ്ങള്‍ കഴിണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അത് നല്ലത്, എന്നാല്‍ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ പഴം കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം ഉടന്‍ പഴങ്ങള്‍ കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന് നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍, അമിതമായ ഏമ്പക്കം, തുടങ്ങിയ അസ്വസ്ഥകളിലേക്ക് വഴിമാറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
വയറ് നിറഞ്ഞാല്‍ ഉറക്കം വേണോ?
ഭക്ഷണത്തിന് ശേഷം ഒരു മയക്കം. അതിഷ്ടപ്പെടാത്തവരായി ആരുണ്ട്. വയറ് നിറഞ്ഞിരിക്കുമ്പോള്‍ ഉറക്കം വരുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രകൃതമാണ്.ഉച്ചയുറക്കവും രാത്രിയില്‍ ഭക്ഷണത്തിനു തൊട്ടു പിന്നാലെയുള്ള കിടപ്പും നിങ്ങളുടെ ശരീരത്തിന് നല്‍കുന്നത് വര്‍ക്ക് ലോഡാണ്. ഉറങ്ങി കിടക്കുമ്പോള്‍ ദഹനപ്രക്രിയയ്ക്കായി ശരീരം കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു. ഉറക്കത്തിനു ശേഷമുളള ക്ഷീണത്തിലേക്കാവും ഇത് പിന്നീടെത്തുന്നത്. ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം പതിവാക്കുന്നത് അമിതഭാരത്തിലേക്കും ദഹനപ്രശ്‌നങ്ങള്‍ക്കും ക്ഷീണത്തിനും വഴി തുറക്കുന്നുവെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഭക്ഷണവും കുളിയും
ഭക്ഷണത്തിന് ശേഷമുള്ള കുളി ശരീരത്തിന്റെ താപനിലയില്‍ വലിയ വര്‍ധനയുണ്ടാക്കും. ശരീരത്തിന്റെ താപനിലയിലുള്ള വര്‍ധന പുനക്രമീകരിക്കാനായി തലച്ചോര്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലൂടെയുള്ള രക്തയോട്ടം ആവശ്യത്തിലധികം വര്‍ധിപ്പിക്കുകയും ചെയ്യുംഭക്ഷണത്തിനു ശേഷമാണ് കുളിയെങ്കില്‍ ദഹന പ്രക്രിയയ്ക്ക് ആവശ്യമായ രക്തം കൂടി ഈ താപനില ക്രമീകരണ പ്രവര്‍ത്തനത്തിലേക്ക് വഴിമാറും. ദഹനപ്രക്രിയയെ ആവും ഈ കുളി ദോഷകരമായി ബാധിക്കുക. 

പുതിയ കൂട്ടുകാരനുമൊത്ത് ശ്രുതി ഹാസന്‍

| | Posted in

ബ്രിട്ടീഷ് സ്വദേശിയായ സുഹൃത്തിനോടൊപ്പം അവധിയാഘോഷിച്ച് ശ്രുതി ഹാസന്‍. മുംബൈ വിമാനത്താവളത്തിലെത്തിയ മൈക്കിള്‍ കോര്‍സലയെ സ്വീകരിക്കാന്‍ ശ്രുതി എത്തിയത് ക്യാമറ കണ്ണുകളിലുടക്കി. തുടര്‍ന്നാണ് ശ്രുതിയുടെയും മൈക്കിളിന്റെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. 
ശ്രുതിയുടെ സെറ്റുകളിലും സിനിമാ പ്രചരണ പരിപാടികളിലും മൈക്കിള്‍ സ്ഥിരസാന്നിധ്യമാണ്. ലണ്ടനില്‍ ജീവിക്കുന്ന മൈക്കിള്‍ നാടക നടനാണ്. ഡ്രാമാ സെന്റര്‍ ലണ്ടനില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ നിരവധി തിയേറ്റര്‍ ഗ്രൂപ്പുകളുമായി ഇപ്പോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
സുന്ദര്‍ സി യുടെ സംഘമിത്രയില്‍ നിന്ന് പുറത്ത് പോയ ശ്രുതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് കമല്‍ ഹാസന്റെ സബാഷ് നായിഡു എന്ന ചിത്രത്തിലാണ്. 

പ്രശസ്‌ത വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് സൂചന.

| | Posted in

ദുബായ്: ബാങ്കുകളിൽ നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതിന്റെ പേരിൽ യു.എ.ഇയിൽ തടവിൽ കഴിഞ്ഞിരുന്ന പ്രശസ്‌ത മലയാളി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായെന്ന് റിപ്പോർട്ട്. യു.എ.ഇ സ്വദേശിയായ വ്യവസായി ബാങ്കുകളുമായും സർക്കാരുമായും നടത്തിയ ചർച്ചകളെ തുടർന്നാണ് രാമചന്ദ്രന്റെ ജയിൽ മോചനം സാധ്യമായതെന്ന് ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയിലെ ബർദുബായിലെ തന്റെ വസതിയിലുള്ള അദ്ദേഹം തന്റെ ചില ആസ്‌തികൾ വിറ്റ് കടബാധ്യതകൾ തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം, ഈ വാർത്തകൾ അറ്റ്ലസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.

2015 ഓഗസ്റ്റ് 23 നാണ് അന്ന് 74 വയസുണ്ടായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ അറ‌സ്റ്റിലായത്. ബാങ്ക് വായ്‌പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്‌തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധികൃതർയോഗംചേർന്ന്, യു.എ.ഇ സെൻട്രൽ ബാങ്കിനെ സമീപിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്‌തതിനെ തുടർന്നായിരുന്നു നടപടി. 2015 ഡിസംബർ 11ന് ദുബായ്‌ കോടതി രാമചന്ദ്രന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. 

ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്ക് നീങ്ങി. തുടർന്ന് ദുബായിലെ വീട്ടിൽ സാമ്പത്തിക പരാധീനതകളോടെ കഴിയുന്ന രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെ അവസ്ഥ യു.എ.ഇയിലെ ഒരു പ്രശസ്‌ത മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിവരമുണ്ട്.

വീസ തട്ടിപ്പ് യുവാവിനേയും യുവതിയേയും അറസ്റ്റ് ചെയ്തു

| July 22, 2017 | Posted in

കാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് വീസ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ച കേസില്‍ യുവാവിനേയും യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ തൊട്ടില്‍പാലം നെടുവന്‍പള്ളം പുതുപള്ളിപ്പറന്പില്‍ പി.ജെ. ജിന്‍സണ്‍ (27),തൃശൂര്‍ കുന്ദംകുളം ചിറലയം ഏറാത്ത് വീട്ടില്‍ ഇ.കൃഷ്ണേന്ദു (21) എന്നിവരെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Image result for visa scam
വെള്ളരിക്കുണ്ട് കുരാംകുണ്ടിലെ കല്ലുപറന്പില്‍ മറിയാമ്മയുടെ മകന്‍ സുബിന്‍ വര്‍ഗീസ്(24)വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത വഞ്ചനാകേസിലാണ് അറസ്റ്റ്. സുബിന്‍ വര്‍ഗീസിനും ഇയാളുടെ ബന്ധുവായ വിപിന്‍ ഏബ്രഹാമിനും ഗള്‍ഫില്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലേക്കു വീസ നല്‍കാമെന്നു പറഞ്ഞ് പ്രതികള്‍ 58,000 രൂപ വീതം വാങ്ങിയ ശേഷം വീസയോ വാങ്ങിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടയില്‍ പ്രതികള്‍ ഇരുവരും സമാനമായ തട്ടിപ്പുകേസില്‍പ്പെട്ടു റിമാന്‍ഡിലാണെന്ന് പോലീസ് കണ്ടെത്തി. 
ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതിയുടെ അനുമതിയോടെ എറണാകുളം ജയിലിലെത്തി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 
പ്രതികള്‍ക്കെതിരേ എറണാകുളം പാലാരിവട്ടം, ചാലക്കുടി, ശ്രീകണ്ഠപുരം, വരാപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചനാ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

റേഷന്‍ കാര്‍ഡ് വന്നു; പാവം കൃഷ്ണനും കുടുംബവും "സന്പന്നര്‍' പട്ടികയില്‍

| | Posted in

രാജപുരം: പുതിയ റേഷന്‍ കാര്‍ഡ് കണക്കില്‍ കൃഷ്ണനും കുടുംബവും 'സന്പന്നരുടെ' പട്ടികയില്‍. പനത്തടി പഞ്ചായത്തിലെ കുറിഞ്ഞിയില്‍ താമസിക്കുന്ന കണിയാപുരയ്ക്കല്‍ കൃഷ്ണനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലാണ്. പുതിയ റേഷന്‍ കാര്‍ഡിലാണ് ഇവര്‍ എപിഎല്ലുകാരായത്. എന്തുചെയ്യണമെന്നറിയാതെ കുടുംബം നെടുവീര്‍പ്പെടുകയാണ്. 

ഇവരുടെ റേഷന്‍ കാര്‍ഡ് മുന്പ് ബിപിഎല്‍ ആയിരുന്നു കുറിഞ്ഞി എസ്ടി കോളനിയില്‍ താമസിക്കുന്ന ഇവരെക്കാള്‍ കഴിവുളളവര്‍ പോലും ബിപിഎല്‍ ലിസ്റ്റിലുണ്ട്.ഇവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കാര്‍ഡിന്‍റെ കരടു പട്ടിക കൊടുക്കേണ്ട സമയത്തു വിവരങ്ങള്‍ കൃതമായി നല്‍കിയിരുന്നതായി കൃഷ്ണന്‍റെ ഭാര്യ ഭവാനി പറഞ്ഞു. എന്നിട്ടും എങ്ങനെ ഇതുമാറിയെന്നും ഇവര്‍ക്ക് ഒരു അറിവുമില്ല. 

വികലാംഗനായ കൃഷണന് മറ്റു വരുമാനങ്ങളൊന്നുമില്ല. 10 സെന്‍റ് ഭൂമി മാത്രമാണുളളത്. കൃഷണന്‍റെ പെട്ടിക്കടയില്‍ നിന്നും കിട്ടുന്നതാണു കുടുംബത്തിന്‍റെ ആകെയുളള വരുമാനം. ബിപിഎല്‍ കാര്‍ഡില്‍ ലഭിച്ചിരുന്ന അരിയും ഗോതന്പും നിലച്ചതോടെ ദുരിതം ഇരട്ടിയായി.

കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ

| | Posted in

രാജപുരം: കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മാനടുക്കം ശാസ്ത്രി നഗറിലെ പരേതനായ അന്പാടിയുടെ മകൻ മണി (32) യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ കിണറ്റിൽനിന്നും കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്. 

പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണു കൂലിപ്പണിക്കാരനായ മണിയുടെ മൃതദേഹം കണ്ടെത്തിയത്. 18ന് രാവിലെ വീട്ടിൽനിന്നിറങ്ങിയ മണിയെ അന്നു വൈകുന്നേരം മാനടുക്കത്ത് കണ്ടവരുണ്ടെന്ന് പോലീസ് പറഞ്ഞു. അഗ്നിശമനസേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്. രാജപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: കമ്മാടത്തി. ഭാര്യ: രാധ. മക്കൾ: ദേവപ്രിയ, ദേവദാസ്, ദേവയാനി. സഹോദരൻ: രാമൻ.

അടച്ചുപൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു

| | Posted in

തളിപ്പറമ്ബ്: റബര്‍ ബോര്‍ഡിന്‍റെ കേരളത്തിലെ ആറ് റീജണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം റബര്‍ ബോര്‍ഡ് മരവിപ്പിച്ചു. റീജണല്‍ ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ കര്‍ഷകര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിച്ചത്. കഴിഞ്ഞ ഏഴിന് കോട്ടയത്ത് റബര്‍ ബോര്‍ഡ് ആസ്ഥാനത്തു ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റീജണല്‍ ഓഫീസുകള്‍ പൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനും ഇതേക്കുറിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കമ്മിറ്റിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. 
കാസര്‍ഗോഡ്, തളിപ്പറമ്ബ്, കൊട്ടാരക്കര, മണ്ണാര്‍ക്കാട്, മഞ്ചേരി, നെടുമങ്ങാട് എന്നീ ഓഫീസുകള്‍ യഥാക്രമം കാഞ്ഞങ്ങാട്, ശ്രീകണ്ഠപുരം, പുനലൂര്‍, പാലക്കാട്, നിലമ്ബൂര്‍, തിരുവനന്തപുരം ഓഫീസുകളുമായി ലയിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 
കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് ഓഫീസുകളെ തരംതാഴ്ത്തി സബ് ഓഫീസുകളാക്കി മാറ്റാനും ആലോചിച്ചിരുന്നു. എന്നാല്‍ റീജണല്‍ ഓഫീസുകള്‍ തരംതാഴ്ത്തിയാല്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. റീജണല്‍ ഓഫീസുകളുടെ ഭാവി സബ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സബ്കമ്മിറ്റി റിപ്പോര്‍ട്ട് ഏതുതരത്തിലായിരിക്കും എന്ന ആശങ്കയും കര്‍ഷകരിലുണ്ട്.
തളിപ്പറമ്ബ് റബര്‍ ബോര്‍ഡ് റീജണല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരേ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. തളിപ്പറമ്ബ് താലൂക്ക് റബര്‍ റീജണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകപ്രതിനിധികള്‍ കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചെയര്‍മാന്‍ എ.അജിത്കുമാറിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കുകയും ഓഫീസ് അടച്ചുപൂട്ടുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 


ഓഫീസ് അടച്ചുപൂട്ടുന്നതും തരംതാഴ്ത്തുന്നതും തളിപ്പറമ്ബ്, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളിലെ വിപുലമായ റബര്‍ക്കൃഷിയെ ഇല്ലാതാക്കുമെന്നും നിവേദകസംഘം ചെയര്‍മാന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സേവ്യര്‍ എടാട്ടേല്‍, കെ.വി.രാമകൃഷ്ണന്‍, എം.കൃഷ്ണന്‍ നായര്‍, സി.എ.വര്‍ഗീസ്, കെ.മുഹമ്മദ് ഹാജി എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തോട് തീരുമാനം പുനഃപരിശോധിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെയാണ് റീജണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 


നേരത്തെ കശുമാവ് കൃഷിമേഖലയായിരുന്ന തളിപ്പറന്പ് മേഖലയില്‍ റബര്‍ ബോര്‍ഡ് ഓഫീസ് ആരംഭിച്ചതോടെയാണ് റബര്‍ക്കൃഷി വ്യാപകമായത്. റബര്‍ക്കൃഷിയുടെ ആധിക്യവും കര്‍ഷകരുടെ വര്‍ധനയും പരിഗണിച്ച്‌ പെരുമ്ബടവില്‍ സബ് ഓഫീസും ആലക്കോട്, ചെറുപുഴ, മാതമംഗലം, മാത്തില്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

കെഎസ്‌ആര്‍ടിസി ബസ് അനുവദിച്ചു

| | Posted in

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കട്ടപ്പന-കുമളി റൂട്ടില്‍ പുതിയ കെഎസ്‌ആര്‍ടിസി ബസ് അനുവദിച്ചു. നേരത്തെ അനുവദിച്ച പത്തനംതിട്ട സര്‍വീസിനുപുറമേയാണിത്. കാസര്‍ഗോഡ്-കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ മലയോര പട്ടണങ്ങള്‍ ബന്ധപ്പെടുത്തി ഒടയംചാല്‍, പരപ്പ, വെള്ളരിക്കുണ്ട്, നര്‍ക്കിലക്കാട്, ചിറ്റാരിക്കാല്‍, ചെറുപുഴ, ആലക്കോട്, പെരുന്പാവൂര്‍, കോതമംഗലം, ചെറുതോണി, ഇടുക്കി, കട്ടപ്പന വഴി കുമളിയിലേക്കാണു സര്‍വീസ്. ഇടുക്കി ജില്ലയിലെ രണ്ടു പ്രമുഖ കുടിയേറ്റ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സര്‍വീസെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. 

ട്രെയിന്‍ യാത്രാസൗകര്യമില്ലാത്ത ഈ റൂട്ടിലെ യാത്രക്കാര്‍ക്കു സര്‍വീസ് അനുഗ്രഹമാവും. മലയോരത്തിന് ഓണസമ്മാനമായി സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ കെഎസ്‌ആര്‍ടിസി അധികൃതര്‍ സ്വീകരിച്ചു. സിപിഎം എളേരി ഏരിയാ കമ്മിറ്റി, മലയോര മേഖലാ പാസഞ്ചേഴ്സ് അസോസിഷേയന്‍ എന്നിവര്‍ കെഎസu0D4Dആര്‍ടിസി ഡയറക്ടര്‍ ടി.കെ.രാജന്‍ മുഖേന മന്ത്രിക്കും മാനേജിംഗ് ഡയറക്ടര്‍ക്കും നല്‍കിയ നിവേദനത്തെതുടര്‍ന്നാണു സര്‍വീസ് അനുവദിച്ചത്. മലയോര മേഖലവഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകളിലെ യാത്രക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതികളും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യങ്ങളും വിശേഷദിവസങ്ങളില്‍ മധുരം നല്‍കുന്നതുള്‍പ്പെടെയുള്ളവയും സര്‍വീസില്‍ ഏര്‍പ്പെടുത്തുമെന്നു പാസഞ്ചേഴ്സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി.
രാജു പറഞ്ഞു.

ജില്ലയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകളുടെ താളംതെറ്റി

| | Posted in

കാഞ്ഞങ്ങാട്: ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ താളം തെറ്റി. സൂപ്പര്‍ ഫാസ്റ്റ് ബസുകളടക്കം മുന്നറിയിപ്പില്ലാതെ ഓട്ടം നിര്‍ത്തുകയോ സമയക്രമം തെറ്റി സര്‍വീസ് നടത്തുകയോ ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു.
കാഞ്ഞങ്ങാട്: ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ താളം തെറ്റി. സൂപ്പര്‍ ഫാസ്റ്റ് ബസുകളടക്കം മുന്നറിയിപ്പില്ലാതെ ഓട്ടം നിര്‍ത്തുകയോ സമയക്രമം തെറ്റി സര്‍വീസ് നടത്തുകയോ ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കുന്നു. 

ദേശീയപാതയിലാണു രാത്രിയായാല്‍ കൂടുതല്‍ യാത്രാക്ലേശം നേരിടേണ്ടിവരുന്നത്. രാത്രി ഏഴു കഴിഞ്ഞാല്‍ കാഞ്ഞങ്ങാടു നിന്നും കാസര്‍ഗോട്ടേയ്ക്കു ദേശീയ പാതവഴി ഏക ആശ്രയം കെഎസ്‌ആര്‍ടിസി ബസുകളാണ്. ഇവയാണെങ്കില്‍ സമയം തെറ്റിച്ചാണു പലപ്പോഴും സര്‍വീസ് നടത്തുന്നത്. രാത്രി എട്ടിന് കാഞ്ഞങ്ങാട്ടുനിന്നും ദേശീയപാത വഴി കാസര്‍ഗോട്ടേയ്ക്കു പോകേണ്ട കെഎസ്‌ആര്‍ടിസി ബസാണ് യാത്രക്കാരെ ഏറെയും വലയ്ക്കുന്നത്. ഈ ബസ് കൃത്യസമയം പാലിച്ച ദിവസങ്ങളില്ല. ചിലപ്പോള്‍ 10-20 മിനിറ്റ് നേരത്തേ പോകും. മറ്റു ചിലപ്പോള്‍ 20-30 മിനിട്ട് വൈകിയാണ് എത്തുന്നത്. ഈ ബസ് പോയിക്കഴിഞ്ഞാല്‍ മാനന്തവാടിയില്‍ നിന്നും കാസര്‍ഗോട്ടേയ്ക്കുള്ള ബസാണുള്ളത്. 
ഈ ബസ് കൃത്യസമയം പാലിച്ച ചരിത്രമില്ലെന്നു യാത്രക്കാര്‍ പറയുന്നു. രാത്രി എട്ടായാല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്ദേശീയപാതയില്‍കൂടി കാസര്‍ഗോട്ടേയ്ക്കും നീലേശ്വരം ഭാഗത്തേക്കു പോകേണ്ടവരെയും കൊണ്ടു നിറയും. 
രണ്ടു ബസില്‍ കയറേണ്ട ആളുകളാണ് ടൗണില്‍ കാത്തിരിക്കുന്നുണ്ടാവുക. കാത്തിരുന്നു മടുത്ത യാത്രക്കാര്‍ ബസ് ജീവനക്കാരോടു കയര്‍ത്തു സംസാരിക്കുന്നത് പതിവാണ്. രാത്രി എട്ടിനും പത്തിനുമിടയില്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരേയും ചെവിക്കൊണ്ടിട്ടില്ല.

ദേശീയപാതയിലാണു രാത്രിയായാല്‍ കൂടുതല്‍ യാത്രാക്ലേശം നേരിടേണ്ടിവരുന്നത്. രാത്രി ഏഴു കഴിഞ്ഞാല്‍ കാഞ്ഞങ്ങാടു നിന്നും കാസര്‍ഗോട്ടേയ്ക്കു ദേശീയ പാതവഴി ഏക ആശ്രയം കെഎസ്‌ആര്‍ടിസി ബസുകളാണ്. ഇവയാണെങ്കില്‍ സമയം തെറ്റിച്ചാണു പലപ്പോഴും സര്‍വീസ് നടത്തുന്നത്. രാത്രി എട്ടിന് കാഞ്ഞങ്ങാട്ടുനിന്നും ദേശീയപാത വഴി കാസര്‍ഗോട്ടേയ്ക്കു പോകേണ്ട കെഎസ്‌ആര്‍ടിസി ബസാണ് യാത്രക്കാരെ ഏറെയും വലയ്ക്കുന്നത്. ഈ ബസ് കൃത്യസമയം പാലിച്ച ദിവസങ്ങളില്ല. ചിലപ്പോള്‍ 10-20 മിനിറ്റ് നേരത്തേ പോകും. മറ്റു ചിലപ്പോള്‍ 20-30 മിനിട്ട് വൈകിയാണ് എത്തുന്നത്. ഈ ബസ് പോയിക്കഴിഞ്ഞാല്‍ മാനന്തവാടിയില്‍ നിന്നും കാസര്‍ഗോട്ടേയ്ക്കുള്ള ബസാണുള്ളത്. 

ഈ ബസ് കൃത്യസമയം പാലിച്ച ചരിത്രമില്ലെന്നു യാത്രക്കാര്‍ പറയുന്നു. രാത്രി എട്ടായാല്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്ദേശീയപാതയില്‍കൂടി കാസര്‍ഗോട്ടേയ്ക്കും നീലേശ്വരം ഭാഗത്തേക്കു പോകേണ്ടവരെയും കൊണ്ടു നിറയും.
രണ്ടു ബസില്‍ കയറേണ്ട ആളുകളാണ് ടൗണില്‍ കാത്തിരിക്കുന്നുണ്ടാവുക. കാത്തിരുന്നു മടുത്ത യാത്രക്കാര്‍ ബസ് ജീവനക്കാരോടു കയര്‍ത്തു സംസാരിക്കുന്നത് പതിവാണ്. രാത്രി എട്ടിനും പത്തിനുമിടയില്‍ ഈ റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ ഇതുവരേയും ചെവിക്കൊണ്ടിട്ടില്ല.

കിം ജോങ് നാമിനെ കൊന്നത് 90 ഡോളറിന് വേണ്ടി

| February 25, 2017 | Posted in

ക്വലാലംപുര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിച്ചത് വെറും ആറായിരം രൂപയ്ക്ക് വേണ്ടിയെന്ന് മൊഴി. സംഭവത്തില...

Read more at: http://www.mathrubhumi.com/news/world/mim-jong-nam-murder-90-dollars-1.1756729
ക്വലാലംപുര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിച്ചത് വെറും ആറായിരം രൂപയ്ക്ക് വേണ്ടിയെന്ന് മൊഴി. സംഭവത്തില...

Read more at: http://www.mathrubhumi.com/news/world/mim-jong-nam-murder-90-dollars-1.1756729

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas